കോട്ടയം: അഴിമതിയും പണപ്പിരിവും നടത്തിയ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എരുമേലി പോലീസ് ഇന്‍സ്‌പെക്‌ടര്‍ മനോജ് മാത്യു, കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ബിജി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് പണം പിരിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് മനോജിനെതിരെ നടപടി എടുത്തത്.
ദക്ഷിണ മേഖലാ ഐജിയാണ് മനോജിനെ സസ്‌പെൻഡ് ചെയ്‌തുകൊണ്ട് ഉത്തരവിറക്കിയത്. മണല്‍ മാഫിയയില്‍ നിന്ന് പണം വാങ്ങി മണല്‍ കടത്താന്‍ സഹായിച്ച കുറ്റത്തിനാണ് ബിജിയെ സസ്‌പെൻഡ് ചെയ്‌തത്. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ബിജി അഴിമതി നടത്തിയതായി കണ്ടെത്തിയത്. വിജിലൻസ് റിപ്പോർട് അടുത്തിടെ പുറത്തുവിട്ടിരുന്നു.
സമാന സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പോലീസുകാര്‍ക്കെതിരെയും അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. പള്ളിക്കത്തോട് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐക്കും വനിതാ പൊലീസ് ഉദ്യോഗസ്‌ഥയ്‌ക്കും എതിരെയാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് റിപ്പോര്‍ട് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
Read Also: ടെലിവിഷൻ ഷോയിലൂടെ പ്രധാനമന്ത്രിയെ വിമർശിച്ച കുട്ടികൾക്ക് സ്‌റ്റാലിന്റെ അഭിനന്ദനം