ശ്രീനഗർ: മോശം കാലാവസ്‌ഥ തുടരുന്ന സാഹചര്യത്തിൽ അമർനാഥ് തീർഥാടനത്തിന് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് നീട്ടാൻ തീരുമാനം. ഇതോടെ തീർഥാടനം ഉടൻ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ജമ്മുവിൽ നിന്ന് 6000 പേരടങ്ങുന്ന സംഘം പുറപ്പെട്ടെങ്കിലും ബേസ് ക്യാംപിലേക്കു പോകാൻ ഇവരെ അനുവദിച്ചില്ല.
അതേസമയം അമർനാഥിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച ആളുകളുടെ എണ്ണം 17 ആയി ഉയർന്നു. ഇനിയും കാണാതായ 40 പ്രദേശത്ത് നിന്നും കണ്ടെത്താനുണ്ട്. കൂടാതെ അമർനാഥ് പാതയിൽ കഴിഞ്ഞദിവസം കുടുങ്ങിപ്പോയ മഹാരാഷ്‌ട്രയിലെ ബീഡിൽ നിന്നുള്ള 63 തീർഥാടകരെ രക്ഷിച്ചു ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ എത്തിച്ചതായി അധികൃതർ വ്യക്‌തമാക്കി.
ഈ വർഷത്തെ പത്താമത്തെ തീർഥാടക സംഘത്തിൽ പെട്ടവർ ആണ് അപകടം പെട്ടത്. ജൂൺ 30ന് ആരംഭിച്ച തീർഥാടനത്തിൽ ഇതിനകം ഒരുലക്ഷത്തിലേറെ പേർ പങ്കെടുത്തെന്നാണ് കണക്ക്. ഓഗസ്‌റ്റ് 11ആം തീയതിയാണ് 43 ദിവസം നീളുന്ന തീർഥാടനം അവസാനിക്കുക.
Read also: ലൈഫ് മിഷൻ തട്ടിപ്പ്; സ്വപ്‌ന സുരേഷ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും