അംബാനിക്ക് ബോംബ് ഭീഷണി; സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കി

By Syndicated , Malabar News
Sachin-Vaze
സച്ചിൻ വാസെ
Ajwa Travels

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച സ്‌കോർപിയോ കൊണ്ടിടുകയും ഉടമയെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ അറസ്‌റ്റിലായ അസിസ്‌റ്റന്റ്‌ ഇൻസ്‌പെക്‌ടർ സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കി. മുംബൈ പൊലീസ് കമ്മീഷണറാണ് ഉത്തരവ് പുറത്തുവിട്ടത്.

അംബാനിയുടെ വീടിന് മുന്നിൽ ബോംബ് വച്ചതിനും, ബോംബ് കണ്ടെത്തിയ വാഹനത്തിന്റെ ഉടമയെ കൊലപ്പെടുത്തിയതിനും പിന്നിൽ സച്ചിൻ വാസെ ആണെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ. നിലവില്‍ മഹാരാഷ്‌ട്രയില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ് സച്ചിൻ വാസെ. 17 വര്‍ഷം മുന്‍പ് സസ്‌പെന്‍ഷനിലായ വാസെ പിന്നീട് ശിവസേനയില്‍ ചേര്‍ന്നിരുന്നു. ഉദ്ദവ് താക്കറെ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷമാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തത്.

Read also: തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; അശോക് ചവാൻ അധ്യക്ഷനാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE