ന്യൂഡെൽഹി: കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികളെ കുറിച്ച് പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് അശോക് ചവാൻ അധ്യക്ഷനായ സമിതിയിൽ സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച് പാല, ജ്യോതിമണി എന്നിവരാണ് മറ്റംഗങ്ങൾ.
രണ്ടാഴ്‌ചക്കകം സമിതിയോട് റിപ്പോർട് സമർപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിർദ്ദേശിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
വിവിധ സംസ്‌ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ദയനീയ തോൽവിയാണ് കോൺഗ്രസിന് നേരിടേണ്ടിവന്നത്. ഇടതുപാർട്ടികളുമായി കൈകോർത്ത ബംഗാളിലും ഭരണപ്രതീക്ഷ നിലനിർത്തിയ കേരളത്തിലും ഉൾപ്പടെ കടുത്ത തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടിവന്നത്. ബംഗാളിൽ 213 സീറ്റിൽ തൃണമൂൽ കോൺഗ്രസും 73 സീറ്റിൽ ബിജെപിയും വിജയം കൊയ്‌തപ്പോൾ കോൺഗ്രസ്-ഇടതുപക്ഷ സഖ്യത്തിന് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല.
Read also: ‘പ്രധാനമന്ത്രീ, താങ്കൾ സെൻട്രൽ വിസ്‌തയല്ലാതെ മറ്റൊന്നും കാണുന്നില്ല’; രാഹുൽ ഗാന്ധി