കൊച്ചി: സംസ്‌ഥാന പോലീസ് ആക്‌ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്‌ഥക്ക് തുല്യമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നു കയറ്റമാണെന്നും സാമൂഹിക മാദ്ധ്യമങ്ങളെ മാത്രമല്ല, മുഖ്യധാരാ മാദ്ധ്യമങ്ങളേയും കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സൈബര്‍ ആക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് നിയമം ഭേദഗതി ചെയ്‌ത് വിജ്‌ഞാപനം ഇറക്കിയതെന്ന് പറഞ്ഞ കെ സുരേന്ദ്രന്‍ യുഡിഎഫ് എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം വെടിയാത്തതെന്നും ചോദിച്ചു.
അതേസമയം കിഫ്ബി മസാലബോണ്ടില്‍ ധനമന്ത്രി തോമസ് ഐസകിനെയും കെ സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. തോമസ് ഐസക് സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്നും സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയത് അഴിമതി പിടിക്കപ്പെടുന്ന ഭയത്തിലാണെന്നും സുരേന്ദ്രന്‍ ആഞ്ഞടിച്ചു.
കിഫ്ബിയെ ആരും തടസ്സപ്പെടുത്തിയിട്ടില്ലെന്നും നിയമലംഘനം നടക്കുമ്പോഴാണ് ആക്ഷേപങ്ങള്‍ ഉയരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാത്രമല്ല മറ്റ് സംസ്‌ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന പോലെ ഭീമമായ അഴിമതിയാണ് കേരളത്തിലും നടന്നതെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
കിഫ്ബി മസാലബോണ്ടുമായി ബന്ധപ്പെട്ട് വലിയ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വിഷയത്തില്‍ സുധാര്യമായ അന്വേഷണത്തിന് വിടുകയാണ് തോമസ് ഐസക് ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ വ്യക്‌തമാക്കി. കൂടാതെ അഴിമതി നടന്നിട്ടില്ലെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
Read Also: പോലീസ് ആക്‌ട് ഭേദഗതി; എതിരഭിപ്രായങ്ങളെ നിശബ്‌ദമാക്കാനുള്ള ശ്രമമെന്ന് പ്രശാന്ത് ഭൂഷൺ