ന്യൂഡെൽഹി: സൈബർ അധിക്ഷേപങ്ങൾ തടയാൻ കേരള സർക്കാർ നടപ്പിലാക്കിയ പോലീസ് ആക്‌ട് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പോലീസ് ആക്‌ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതായി നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ മാദ്ധ്യമങ്ങള്‍ക്കും ഈ നിയമം ബാധകമാകുന്ന രീതിയിലേക്കാണ് ഭേദഗതി കൊണ്ട് വന്നിരിക്കുന്നത്. ഇതിനെതിരെയാണ് പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയിരിക്കുന്നത്.
നിയമഭേദഗതി ക്രൂരതയാണെന്നും എതിരഭിപ്രായങ്ങളെ നിശബ്‌ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും പ്രശാന്ത് ഭൂഷൺ വിമർശിച്ചു. സമാനമായ ഐടി നിയമത്തിലെ 66 A വകുപ്പ് റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala has amended the Kerala PoliceAct by ordinance that provides jail term for any social media or cyber post that is deemed “offensive” or threatening.This is draconian& bound to be abused to silence dissent.Similar Sec 66A of the IT Act was struck downhttps://t.co/Z6V6EcfFk7
— Prashant Bhushan (@pbhushan1) November 22, 2020
പോലീസ് നിയമ ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് അംഗീകാരം നൽകിയത്. നിലവിലെ പോലീസ് ആക്‌ടിൽ 118 A എന്ന വകുപ്പ് കൂടി ചേർത്താണ് ഭേദഗതി. പുതിയ ഭേദഗതി പ്രകാരം ഏത് മാദ്ധ്യമത്തിലൂടെ അപകീര്‍ത്തിപരമായ തോന്നുന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നാലും പൊലീസില്‍ പരാതി നല്‍കാനും അവര്‍ക്ക് കേസെടുക്കാനും സാധിക്കും. അത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ 10000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും.
Also Read: പോലീസ് ആക്‌ട് ഭേദഗതി; സൈബര്‍ മാദ്ധ്യമങ്ങള്‍ക്ക് ഒപ്പം മറ്റ് മാദ്ധ്യമങ്ങള്‍ക്കും ബാധകം