വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൂർണമായ ഫലം ഇനിയും പുറത്തുവന്നിട്ടില്ല. കോവിഡ് സാഹചര്യത്തെ തുടർന്ന് പോസ്‌റ്റൽ വോട്ടുകളുടെ എണ്ണം ഉയർന്നതാണ് തെരഞ്ഞെടുപ്പ് ഫലം വൈകുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം പല സ്‌റ്റേറ്റുകളിലും വോട്ടുകൾ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെടുമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. നേരിയ വ്യത്യാസത്തിൽ ബൈഡൻ ജയിച്ച സ്‌റ്റേറ്റുകളിൽ കൃത്രിമം നടന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. പക്ഷേ വീണ്ടും വോട്ടെണ്ണമെങ്കിൽ അമേരിക്കയിലെ ഓരോ സ്‌റ്റേറ്റുകളിലെയും നിയമങ്ങൾ വ്യത്യസ്‍തമാണ്.
പെൻസിൽവാനിയ
രണ്ട് സ്‌ഥാനാർഥികൾ തമ്മിലുള്ള വോട്ട് വ്യത്യാസം 0.5 ശതമാനമായ അതിൽ താഴെയോ ആണെങ്കിൽ മാത്രമാണ് ഇവിടെ വീണ്ടും വോട്ടെണ്ണുക. സ്‌ഥാനാർഥികൾ തമ്മിലുള്ള വോട്ട് വ്യത്യാസം ഇതിനു മുകളിലാണെങ്കിൽ സ്‌റ്റേറ്റ് കോടതിയിൽ ഹരജി നൽകി പൂർണമായോ ഭാഗികമായോ വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെടാം. ഇതിനുള്ള ചെലവുകൾ സ്‌ഥാനാർഥികൾ വഹിക്കണം. എന്നാൽ വോട്ടെടുപ്പ് പൂർത്തിയാക്കണമെങ്കിൽ നവംബർ 24 ആകും.
ജോർജിയ
സ്‌ഥാനാർഥികാൾ തമ്മിലുള്ള വോട്ട് വ്യത്യാസം 0.5 ശതമാനമോ അതിനു മുകളിലോ ആണെങ്കിലാണ് ഇവിടെയും വീണ്ടും വോട്ടെണ്ണുക. ഇതിനായി ജോർജിയ സെക്രട്ടറി ഓഫ് സ്‌റ്റേറ്റിനാണ് അപേക്ഷ സമർപ്പിക്കുക. അപേക്ഷയോടൊപ്പം വോട്ടെണ്ണലിൽ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടുന്ന രേഖകളും സമർപ്പിക്കണം.
വിസ്‌കോസിൻ
വിസ്‌കോസിനിൽ വോട്ടെണ്ണൽ പൂർത്തിയായി 13 ദിവസങ്ങൾക്കുള്ളിൽ വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെടാം. സ്‌ഥാനാർഥികൾ തമ്മിലുള്ള വോട്ട് വ്യത്യാസം 0.25 ശതമാനത്തിന് താഴെ ആണെങ്കിൽ മാത്രമേ ഇതിന് സാധിക്കുകയുള്ളു. വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെട്ടയാൾ എല്ലാ ചെലവും വഹിക്കണം. തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റം വന്നാൽ ഈ തുക തിരിച്ച നൽകും.
മിഷിഗൺ
സ്‌ഥാനാർഥികൾ തമ്മിലുള്ള വോട്ട് വ്യത്യാസം 2,000 വോട്ടുകൾക്ക് താഴെയാണെങ്കിൽ മിഷിഗണിൽ വീണ്ടും വോട്ടെണ്ണും. അല്ലെങ്കിൽ മിഷിഗൺ സെക്രട്ടറിക്ക് 48 മണിക്കൂറിനുള്ളിൽ അപേക്ഷ നൽകണം. വീണ്ടും വോട്ടെണ്ണുന്നതിന്റെ ചെലവ് സ്‌ഥാനാർഥി വഹിക്കണം. 30 ദിവസത്തിനുള്ളിൽ വീണ്ടും വോട്ടെണ്ണി ഫലം പുറത്തുവിടും.
നെവാഡ
നെവാഡയിലെ സ്‌ഥാനാർഥികൾക്ക് സ്‌റ്റേറ്റ് സെക്രട്ടറിയോട് വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെടാം. ചെലവ് സ്‌ഥാനാർഥി സ്വയം വഹിക്കണം.തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റമുണ്ടായാൽ ഈ തുക തിരിച്ച് നൽകും. വീണ്ടും വോട്ടെണ്ണി 10 ദിവസത്തിനകം നെവാഡയിൽ ഫലം പ്രഖ്യാപിക്കും.
അരിസോണ
രണ്ട് സ്‌ഥാനാർഥികൾ തമ്മിലുള്ള വോട്ട് വ്യത്യാസം 0.10 ശതമാനത്തിന് താഴെയാണെങ്കിൽ ഇവിടെ വീണ്ടും വോട്ട് എണ്ണും. വോട്ടെണ്ണി തീർക്കുന്നതിനുള്ള കാലാവധി നിശ്‌ചയിച്ചിട്ടില്ല. രാഷ്‌ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിലാകും വീണ്ടും വോട്ടെണ്ണുക.
Read also: മോദിക്ക് അവസരം നല്‍കൂ, ബംഗാളില്‍ മാറ്റം കൊണ്ടുവരും; അമിത് ഷാ