ന്യൂഡെല്‍ഹി: യുപിയിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ അച്ഛനും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയുമായി കൂടിക്കാഴ്‌ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മകനെതിരെ വ്യക്‌തമായ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ മിശ്ര രാജിവെക്കണമെന്ന് സമ്മർദ്ദം ഉണ്ടായിരുന്നു. തുടർന്നാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്.
കർഷകരുടെ കൊലപാതകത്തില്‍ മകന് പങ്കില്ലെന്ന് അജയ് മിശ്ര പറയുന്നുണ്ടെങ്കിലും ആശിഷ് മിശ്രക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കര്‍ഷക മരണത്തിനിടയാക്കിയ വാഹനത്തിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ലഖിംപൂരില്‍ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. എന്നാല്‍, ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ അറസ്‌റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
Read also: കർഷകരുടെ പ്രശ്‌നങ്ങൾ പറയാം, ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുത്; മാദ്ധ്യമ പ്രവർത്തകനോട് രാഹുൽ ഗാന്ധി