ടോക്യോ: പുരുഷൻമാരുടെ 100 മീറ്ററിൽ ചുവടുറപ്പിക്കാൻ സാധിച്ചില്ലെങ്കിലും 200 മീറ്ററിൽ സ്വർണം നേടി കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസെ മടങ്ങി. 19.62 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് താരം സ്വർണമെഡൽ കഴുത്തിലണിഞ്ഞത്. ദേശീയ റെക്കോർഡോടെയാണ് ഗ്രാസെയുടെ സ്വർണനേട്ടം. നേരത്തെ 100 മീറ്ററിൽ വെങ്കലം നേടാനേ താരത്തിന് സാധിച്ചിരുന്നുള്ളൂ.
19.68 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത അമേരിക്കയുടെ കെന്നെത്ത് ബെഡ്‌നറെക് വെള്ളിയും 19.74 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത അമേരിക്കയുടെ തന്നെ നോഹ ലൈലസ് വെങ്കലവും സ്വന്തമാക്കി.
Also Read: രാജ്യസഭയില്‍ പ്ളക്കാര്‍ഡ് ഉയര്‍ത്തി; തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെൻഷൻ