ഹിമാചലിൽ വീണ്ടും മേഘവിസ്‌ഫോടനം; രണ്ടുപേർ മരിച്ചു- 200ഓളം പേർ കുടുങ്ങിക്കിടക്കുന്നു

By Trainee Reporter, Malabar News
cloudburst in Himachal
Rep. Image
Ajwa Travels

മാണ്ഡി: ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്‌ഫോടനം. മാണ്ഡി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു. വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പടെ 200ഓളം പേർ കുടുങ്ങിക്കിടക്കുകയാണ്. പത്ത് വീടുകൾ ഒലിച്ചുപോയി. മേഘവിസ്‌ഫോടനത്തെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടാവുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സേളനിലും ഹാമിൽപുരിലുമാണ് ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയെ തുടർന്ന് ബാഗിൽപുർ പ്രദേശത്ത് ജലനിരപ്പ് ഉയർന്നു. മാണ്ഡി ജില്ലയിലെ പ്രഷാർ തടാകത്തിന് സമീപമാണ് ജലനിരപ്പ് ഉയർന്നത്. ‘മാണ്ഡി പ്രഷാർ റോഡിൽ ഇരുന്നൂറോളം പേർ കുടുങ്ങിക്കിടക്കുകയാണ്’- മാണ്ഡി ഡിഎസ്‌പി സഞ്‌ജീവ്‌ സൂഡ് പറഞ്ഞു. ജനങ്ങളെ സുരക്ഷിത സ്‌ഥലത്തേക്ക്‌ മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കത്തെ തുടർന്ന് പ്രഷാർ- കമാൻഡ് റോഡ് അടച്ചു. ചമ്പയിൽ നിന്നുള്ള ഒരു ബസ് വിദ്യാർഥികൾ അടക്കം നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. പെന്റോ-മാണ്ഡി ദേശീയപാതയിൽ വിവിധയിടങ്ങളിൽ ശക്‌തമായ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദേശീയപാത അടച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Most Read: ഹൈക്കമാൻഡുമായി ചർച്ച; കെ സുധാകരനും വിഡി സതീശനും ഇന്ന് ഡെൽഹിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE