ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍ കുമാര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിഭക്ഷം നഷ്‌ടമായി.
ഒരു മാസത്തിനിടെ പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറുന്ന നാലാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ജോണ്‍ കുമാര്‍. സര്‍ക്കാരില്‍ വിശ്വാസം നഷ്‌ടപ്പെട്ടതായി അറിയിച്ചു കൊണ്ടാണ് ഇദ്ദേഹത്തിന്റെ രാജി.
അതേസമയം സര്‍ക്കാറിനെതിരെ അവിശ്വസ പ്രമേയ നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രതിപക്ഷം. നിലവില്‍ കോണ്‍ഗ്രസിനും ബിജെപിക്കും 14 എംഎല്‍എമാര്‍ വീതമാണുള്ളത്. ആകെ 33 സാമാജികരുളള പുതുച്ചേരിയില്‍ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണയാണ് ആവശ്യം. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ഡിഎംകെ എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് ഇപ്പോള്‍ നാരായണ സ്വാമിയെ പിന്തുണക്കുന്നത്
ദക്ഷിണേന്ത്യയില്‍ പുതുച്ചേരിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്. രാജ്യത്താകെ നാല് സംസ്‌ഥാനങ്ങളിലും. എന്നാലിപ്പോള്‍ എംഎല്‍എമാരുടെ കാലുമാറ്റത്തിലൂടെ പുതുച്ചേരി കൂടി കോണ്‍ഗ്രസിന് നഷ്‌ടമാകുന്ന നിലയാണ്. മാത്രവുമല്ല രാഹുല്‍ ഗാന്ധി നാളെ പുതുച്ചേരി സന്ദര്‍ശിക്കാനിരിക്കെ ആണ് എംഎല്‍എയുടെ രാജി എന്നതും ശ്രദ്ധേയമാണ്.
Read Also: അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ്