പുതുച്ചേരി: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ നിർബന്ധമാക്കി പുതുച്ചേരി. രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിലാണ് ഇന്ന് മുതൽ വാക്‌സിനേഷൻ നിർബന്ധമാക്കാൻ പുതുച്ചേരി തീരുമാനിച്ചത്. കേന്ദ്രഭരണ പ്രദേശത്തുളള എല്ലാവരും നിർബന്ധമായി കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും, അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പുതുച്ചേരി ഭരണകൂടം അറിയിച്ചു.
വാക്‌സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്ന ആളുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ അധികൃതർ കടുത്ത നടപടിയുമായി രംഗത്ത് വന്നത്. 1973ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് വാക്‌സിൻ നിർബന്ധമാക്കിയത്. കൂടാതെ രാജ്യത്ത് ആദ്യമായാണ് ഒരു പ്രദേശത്ത് വാക്‌സിൻ നിർബന്ധമാക്കി ഉത്തരവ് പുറത്തിറക്കുന്നത്.
വാക്‌സിൻ എടുക്കുന്നവർക്ക് 50,000 രൂപയുടെ മൊബൈൽ ഫോൺ നൽകുമെന്ന് നേരത്തെ രാജ്കോട്ട് മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചിരുന്നു. വാക്‌സിനേഷൻ നൽകുന്നതിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പുതുച്ചേരിയിലെ അഡ്മിനിസ്ട്രേഷൻ നേരത്തെ തന്നെ ശക്‌തമാക്കിയിരുന്നു.
Read also: ലൈഫ് പദ്ധതിയിൽ അനാഥ സ്‌ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകും; മുഖ്യമന്ത്രി