കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു മരണം കൂടി. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ- പാർവതി ദമ്പതികളുടെ എട്ടുവയസുള്ള മകൻ ശ്രീരാജാണ് മരിച്ചത്.
ശ്വാസതടസത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ശ്രീരാജിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ജൻമനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ശ്രീരാജ്. എന്നാൽ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ ശ്രീരാജ് ഉൾപ്പെട്ടിട്ടില്ല. 2017ൽ മെഡിക്കൽ ക്യാമ്പിൽ ഉൾപ്പടെ പങ്കെടുത്തെങ്കിലും ശ്രീരാജിനെ പട്ടികയിൽ ഇതുവരെ ഉൾപ്പെടുത്തിയിരുന്നില്ല.
Most Read: പാലക്കാട് അനസ് വധം; ഒരു പോലീസുകാരൻ അറസ്‌റ്റിൽ