കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി ആറളം ഫാമിലെ ബ്ളോക്ക് ഒമ്പതിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബ്ളോക്കിലെ താമസക്കാരിയായ മല്ലികയുടെ വീട്ടിലെ ആട്ടിൻ കൂടി കാട്ടാന തകർത്തു. സമീപത്തെ നിരവധി മരങ്ങളും പിഴുതെറിഞ്ഞു.
ആറളത്ത് കഴിഞ്ഞ മാസം 14ആം തീയതി കർഷകനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. കണ്ണൂർ ആറളം ഫാമിൽ ഏഴാം ബ്ളോക്കിലെ ദാമു(45) ആണ് മരിച്ചത്. ഈറ്റ വെട്ടാൻ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ കാട്ടാന ആക്രമിച്ചത്. തുടർന്ന് വനംവകുപ്പ് എത്തിയാണ് ആനയെ തുരത്തിയത്. കണ്ണൂരിലെ മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.
ആറളം പാലപ്പുഴയിൽ കാട്ടാന സ്കൂട്ടർ തകർത്ത സംഭവവും ഉണ്ടായി. ഫാമിലെ സെക്യൂരിറ്റി ജീവനക്കാരൻ സതീഷ് നാരായണന്റെ വാഹനമാണ് തകർത്തത്. ആനയുടെ മുന്നിൽപ്പെട്ട സതീഷ് അത്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Most Read: മണിപ്പൂരിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി