തിരുവനന്തപുരം: കേരളത്തിൽ സിബിഐക്ക് നിയന്ത്രണമേർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എക്‌സിക്യൂട്ടീവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കും.
സിബിഐക്ക് നൽകിയ പൊതുസമ്മതം പിൻവലിക്കാൻ സർക്കാർ നേരത്തെ തന്നെ ആലോചിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാർ ആവശ്യപ്പെടാതെയും ഹൈക്കോടതി നിർദ്ദേശമില്ലാതെയും കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയുടെ പരാതി പ്രകാരം സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്‌ഥരെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തിയത് സർക്കാരിനെ ചൊടിപ്പിച്ചു.
Also Read: റെയ്‌ഡ്; ഇഡി സംഘം ബിനീഷ് കോടിയേരിയുടെ വീട്ടിൽ
ഇത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയിരുന്നു. സിബിഐക്ക് വിലക്കേർപ്പെടുത്താമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. അങ്ങനെയാണ് സംസ്‌ഥാനത്ത് നേരിട്ട് കേസെടുക്കാൻ 2017 ൽ സിബിഐക്ക് നൽകിയ പൊതുസമ്മതം പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. എന്നാൽ നിലവിലെ അന്വേഷണത്തെ ഇത് ബാധിക്കില്ല. ഭാവിയിൽ സർക്കാർ നിർദ്ദേശ പ്രകാരമോ ഹൈക്കോടതി നിർദ്ദേശ പ്രകാരമോ സിബിഐക്ക് കേസെടുക്കാവുന്നതാണ്.
ലൈഫ് മിഷൻ കേസിന്റെ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനാണ് സിബിഐക്ക് വിലക്കേർപ്പെടുത്തുന്നതെന്ന് സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
National News: അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റ് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; പ്രകാശ് ജാവദേദ്കര്‍