കൊച്ചി: ജസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്‌ജിക്കെതിരെ കരിഓയിൽ പ്രയോഗം നടത്തിയ സംഭവത്തിൽ പ്രതി രഘുനാഥൻ നായരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. 5 ദിവസത്തേക്കാണ് കസ്‌റ്റഡി. പ്രതിയുടെ ജാമ്യാപേക്ഷ ഈ മാസം 15ന് പരിഗണിക്കും. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി.
അഡ്വ. ബിഎ ആളൂർ പ്രതിക്കായി ഹാജരായി. ജസ്‌ന കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ജസ്‌റ്റിസ് വി ഷിർസിക്ക് നേരെയായിരുന്നു കരി ഓയിൽ പ്രയോഗം. അതേസമയം സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ ഹൈക്കോടതി വളപ്പിൽ പൊലീസ് സുരക്ഷ ശക്‌തമാക്കിയിരുന്നു. ഹൈക്കോടതിയുടെ അര കിലോമീറ്റർ ചുറ്റളവിൽ പതിനാല് പൊലീസുകാരെയാണ് കാവലിനായി ചുമതലപ്പെടുത്തിയത്. ഹൈക്കോടതിക്ക് ചുറ്റും പൊലീസിന്റെ കാൽനട പട്രോളിംഗും ശക്‌തമാക്കി.
Read Also: പിന്‍വാതില്‍ നിയമനങ്ങള്‍; സംസ്‌ഥാന വ്യാപക പ്രതിഷേധങ്ങളില്‍ സംഘര്‍ഷം