കൊച്ചി: പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്‌ഥാന വ്യപകമായി നടക്കുന്ന സമരത്തില്‍ സംഘര്‍ഷം. ലാത്തി ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു പോലീസ്. എറണാകുളം കളക്‌ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു.
പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ ശ്രമത്തിനെ തുടര്‍ന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിൻവാതിൽ നിയമനം കിട്ടിയ മന്ത്രി ബന്ധുക്കളെക്കൊണ്ട് കേരളം നിറഞ്ഞെന്ന് മാർച്ച് ഉൽഘാടനം ചെയ്‌ത പിടി തോമസ് എംഎൽഎ പറഞ്ഞു.
കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ പിഎസ്‍സി ലാസ്‌റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് ലിസ്‌റ്റിലുള്ള ഉദ്യോഗസ്‌ഥര്‍ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാർച്ചും കയ്യാങ്കളിയിലാണ് കലാശിച്ചത്.
കാലടി സർവകാലശാലയിലേക്ക് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തി പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് നീക്കാൻ ശ്രമിച്ചതിന് പിന്നാലെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം തടഞ്ഞു. ഇതോടെ, പോലീസ് ലാത്തി വീശി.
അതേസമയം, തൊഴിൽ ആവശ്യപ്പെട്ട ലാസ്‌റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾക്ക് പിന്നാലെ സിവിൽ പോലീസ് പട്ടികയിലുള്ളവരുെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങി. സെക്രട്ടറിയേറ്റിന് മുന്നിൽ മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാശ്രമം നടത്തി ശ്രദ്ധ നേടിയ ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരുടെ സമരത്തിന് പിന്നാലെയാണിത്.
Read Also: യുഡിഎഫ് സീറ്റ് വിഭജനം; രണ്ടാം ഘട്ട ചർച്ച കൊച്ചിയിൽ