നിയമന വിവാദം; കാലടി സർവകലാശാല വിസി ഗവർണർക്ക് റിപ്പോർട് സമർപ്പിച്ചു

By Staff Reporter, Malabar News
governer-seeks-report
Ajwa Travels

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നിയമന വിവാദത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട് നല്‍കി. നിയമനങ്ങളില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുജിസി നിയമങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്. ഇപ്പോഴുള്ള വിവാദങ്ങള്‍ കഴമ്പില്ലാത്തതാണെന്നും റിപ്പോര്‍ട് ചൂണ്ടിക്കാണിക്കുന്നു.

നിയമന വിവാദവുമായി ബന്ധപ്പെട്ട് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്‌താവനയുമായി ചേർന്ന് നിൽക്കുന്നതാണ് റിപ്പോര്‍ട്ടെന്ന സൂചന വിസി നല്‍കിയിരുന്നു. നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദമില്ലെന്നും യുജിസി ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാണ് നിയമനം നല്‍കിയതെന്നുമാണ് സര്‍വകലാശാല വിശദീകരണം നൽകിയത്.

മലയാളം വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസര്‍ തസ്‌തികയില്‍ മൂന്നാം റാങ്ക് നേടിയ വി ഹിക്‌മത്തുള്ള, സേവ് യൂണിവേഴ്‌സിറ്റി ഫോറം എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ടില്‍ നിന്ന് വിശദീകരണം തേടിയത്. റാങ്ക് ലിസ്‌റ്റ് അട്ടിമറിച്ച് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി.

Read Also: ബിജെപി കർഷകരെ കൊള്ളയടിക്കും, അവരുടെ ഭൂമി കൈയ്യേറും; മമത ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE