വഖഫ് ബോർഡിലെ നിയമനങ്ങൾ ഇനി പിഎസ്‌സിയ്‌ക്ക്; ബിൽ പാസാക്കി

By Team Member, Malabar News
Appointments in Waqf Board Now to PSC Bill Passed
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടു. ബിൽ നിയമസഭ ശബ്‌ദവോട്ടോടെ പാസാക്കി. നിലവിൽ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും മുസ്‌ലിങ്ങൾക്ക് മാത്രമാകും നിയമനമെന്നും മന്ത്രി വി അബ്‌ദു റഹ്‌മാൻ അറിയിച്ചു. നിയമനം പിഎസ്‌സിക്ക് വിടാൻ ഒന്നാം പിണറായി സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. ഈ ഓർഡിനൻസ് പ്രകാരമുള്ള ബില്ലാണ് സഭ പാസാക്കിയത്.

വഖഫ് ബോർഡിന്റെ ആവശ്യപ്രകാരമാണ് ബില്ലെന്ന് മന്ത്രി വിശദീകരിച്ചു. കെ ബാബു ആവശ്യപ്പെട്ടത് അനുസരിച്ച് രേഖകൾ മന്ത്രിസഭയുടെ മേശപ്പുറത്ത് വെച്ച്. ബോർഡിൽ രജിസ്‌റ്റർ ചെയ്യുന്ന പള്ളികളിലോ മദ്രസകളിലോ ഉള്ള നിയമനം പിഎസ്‌സിക്ക് കീഴിലാകുന്നില്ല. അഡ്‌മിനിസ്‌ട്രേറ്റീവ് തസ്‌തികകളിലെ 112 പേരുടെ നിയമനം മാത്രമാണ് പിഎസ്‌സിക്ക് വിടുന്നത്. യോഗ്യരായ ആളുകളിൽ നിന്ന് മിടുക്കരെ കണ്ടെത്താനാണ് നടപടിയെന്നും മന്ത്രി വ്യക്‌തമാക്കി. അതേസമയം, തീരുമാനം മണ്ടത്തരമാണെന്ന് മുസ്‌ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

Read also: തമിഴ്‌നാട്ടിൽ അടുത്ത 3 ദിവസം കൂടി ശക്‌തമായ മഴ; 16 ജില്ലകളിൽ റെഡ് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE