അരിക്കൊമ്പൻ മിഷൻ; മയക്കുവെടിവെച്ചു പിടികൂടാനുള്ള ദൗത്യം വൈകാൻ സാധ്യത

ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്‌റ്റ് ഓഫ് ഇന്ത്യയുടെയും അസം വനംവകുപ്പിന്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്.

By Trainee Reporter, Malabar News
wild elephent attack
Rep. Image
Ajwa Travels

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടാനുള്ള ദൗത്യം വൈകാൻ സാധ്യത. ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മോക്ക്ഡ്രിൽ നടത്തിയ ശേഷം ചൊവ്വാഴ്‌ച മയക്കുവെടി വെക്കാനായിരുന്നു തീരുമാനം. അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്‌റ്റ് ഓഫ് ഇന്ത്യയുടെയും അസം വനംവകുപ്പിന്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്.

എന്നാൽ, കോളർ കൈമാറാൻ അസം വനംവകുപ്പ് ചീഫ് വൈൽഡ് വാർഡന്റെ അനുമതി ലഭിച്ചിട്ടില്ല. ഈസ്‌റ്റർ അവധി ദിവസങ്ങൾ ആയതിനാലാണ് കാലതാമസം ഉണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. അതേസമയം, പറമ്പിക്കുളത്തേക്ക് ആനയെ കൊണ്ടുപോകുന്നത് തടയണമെന്ന ഹരജി കോടതി പരിഗണിച്ചാൽ ദൗത്യം വീണ്ടും നീളുമോ എന്ന ആശങ്കയിലാണ് വനംവകുപ്പും നാട്ടുകാരും.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമാകുന്നുണ്ട്. ചൊവ്വാഴ്‌ച മുതലമട പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ജനകീയ സമിതി അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക വ്യക്‌തമാക്കി ഹൈക്കോടതിയെ സമീപിക്കാനും സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്ന വിഷയം നിയമപരമായി നേരിടാനാണ് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചത്. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയതായി നെൻമാറ എംഎൽഎ കെ ബാബു അറിയിച്ചു.

Most Read: കോവിഡ് കുതിച്ചുയരുന്നു; മൂന്ന് സംസ്‌ഥാനങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE