ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞകയറ്റ ശ്രമം ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്. പാകിസ്‌ഥാനില്‍ നിന്ന് അറംഗ സംഘമാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. അതിര്‍ത്തിരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കഴിഞ്ഞ ശനിയാഴ്‌ചയാണ് നിയന്ത്രണ രേഖയില്‍ നുഴഞ്ഞകയറ്റ ശ്രമം റിപ്പോർട് ചെയ്‌തത്.
തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ തുടർന്ന് ഉറി സെക്‌ടറിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ആദ്യമായാണ് നുഴഞ്ഞുകയറ്റത്തെ തുടര്‍ന്ന് മേഖലയില്‍ ഇന്റര്‍നെറ്റ്, ഫോണ്‍ സര്‍വീസുകള്‍ റദ്ദാക്കുന്നത്. പ്രദേശത്ത് നിരീക്ഷണവും തിരച്ചിലും ശക്‌തമാക്കിയതായി സേന അറിയിച്ചു.
ഉറി ചാവേര്‍ ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷികത്തിലായിരുന്നു വീണ്ടും നുഴഞ്ഞുകയറ്റം റിപ്പോർട് ചെയ്‌തത്. 2016 സെപ്റ്റംബര്‍ 18നാണ് ഉറിയില്‍ ചാവേർ ആക്രമണം നടന്നത്.
Read also: പ്രധാനമന്ത്രി വൈറ്റ്‌ഹൗസിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്‌ച