ചെന്നൈ: കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ കരിഞ്ചന്തയിൽ വിൽപന നടത്തിയ 24 പേരെ ചെന്നൈ പോലീസ് അറസ്‌റ്റ് ചെയ്‌തു. അനധികൃതമായി മരുന്നു ശേഖരിക്കുകയും കൂടിയ വിലയ്‌ക്ക് വിൽക്കാൻ ശ്രമം നടത്തുകയും ചെയ്‌തതിനാണ് അറസ്‌റ്റ്. അവശ്യമരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്ക് എതിരെ കർശന നടപടി തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാൽ പറഞ്ഞു.
243 കുപ്പി മരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 78 കുപ്പികൾ കോവിഡ് രോഗികൾക്ക് കൈമാറി. ശേഷിക്കുന്ന കുപ്പികൾ മറ്റ് രോഗികളുടെ ചികിൽസയ്‌ക്കായി വിട്ടുകൊടുക്കുമെന്നും പോലീസ് പറഞ്ഞു. കരിഞ്ചന്തയിൽ മരുന്ന് വിൽക്കാൻ ശ്രമിച്ചതിന് ഇതുവരെ 11 കേസുകളാണ് ചെന്നൈ സിറ്റി പരിധിയിൽ മാത്രം രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
Read also: ബംഗാളിൽ ബോംബേറ്; നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം