ലഖ്‌നൗ: കോവിഡ് രോഗികളുടെ ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന റെംഡെസിവിർ ആണെന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റ 7 പേർ അറസ്‍റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ബണ്ടി സിംഗ്, സൽമാൻ ഖാൻ, മുസിർ, ഷാരൂഖ് അലി, അസ്‌ഹറുദ്ദീൻ, അബ്‌ദുൾ റഹ്‌മാൻ, ധരംവീർ വിശ്വകർമ എന്നിവരെയാണ് കേസിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത് . 3,500 രൂപയോളം വിലയുള്ള ന്യുമോണിയ ഇഞ്ചക്ഷനുകളാണ് റെംഡെസിവിർ എന്ന വ്യാജേന 40000-45000 രൂപയ്‌ക്ക് ഇവർ വിൽപന നടത്തിയത്. 9 റെംഡെസിവിർ വയലുകളും 140 വ്യാജ റെംഡെസിവിർ വയലുകളും 2.45 ലക്ഷം രൂപയും പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.
Read also: ദീപം തെളിയിച്ചത് ബംഗാളിലെ അക്രമത്തിനെതിരെ; പ്രചാരണങ്ങൾ അസംബന്ധമെന്ന് രാജഗോപാൽ