കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന സരിത എസ് നായർക്കെതിരെ മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ് വാറന്റ്. ചാലക്കുടി, ആലുവ, കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതികളാണ് സരിതക്ക് എതിരെ വിവിധ കേസുകളിൽ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
സോളാർ പാനൽ സ്‌ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് ചാലക്കുടി സ്വദേശി ചിറപ്പണത്ത് പോളിനെ 2 ലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലും, കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ആർ എസ് ജമിനിഷ ബീവിക്ക് ചെക്ക് നൽകി 3.80 ലക്ഷം രൂപ കബളിപ്പിച്ച് കൈക്കലാക്കിയെന്ന കേസിലും ആലുവയിലെ സോളാർ തട്ടിപ്പ് കേസിലുമാണ് കോടതികൾ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ആലുവ, ചാലക്കുടി കോടതികളിൽ നിന്നുള്ള വാറന്റ് സരിതക്ക് ലഭിച്ചു. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ കഴിഞ്ഞ ദിവസം സരിതയുടെ അറസ്‌റ്റ് നെയ്യാറ്റിൻകര പോലീസ് കണ്ണൂരിലെത്തി രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത സോളാർ കേസിൽ വ്യാഴാഴ്‌ച തിരുവനന്തപുരത്ത് വെച്ചാണ് സരിതയെ കോഴിക്കോട് കസബ പോലീസ് അറസ്‌റ്റ് ചെയ്‌തത്. എല്ലാ കേസുകളിലും ജാമ്യം എടുത്തശേഷം മാത്രമേ ഇനി സരിതക്ക് പുറത്തിറങ്ങാൻ കഴിയൂ.
Read also: പോക്‌സോ കേസ്; മുൻ യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ