ന്യൂഡെൽഹി: സര്‍ക്കാരിനെ അറിയിക്കാതെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്‌ഥരെ നേരിട്ട് വിളിച്ച് യോഗം നടത്തിയ ഡെല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബൈജാലിന്റെ നടപടി ഭരണഘടന വിരുദ്ധമാണെന്നും ജനാധിപത്യ മൂല്യങ്ങളെ മാനിക്കാന്‍ പഠിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
‘തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ നോക്കുകുത്തിയാക്കി ഇത്തരം ഔദ്യോഗിക ഉത്തരവുകള്‍ പ്രഖ്യാപിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണിത്. ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിസഭ ഇവിടെയുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആദ്യം ചോദിക്കേണ്ടത് മന്ത്രിമാരോടാണ്. ഉദ്യോഗസ്‌ഥരുമായി നേരിട്ട് ചര്‍ച്ച നടത്തുകയല്ല വേണ്ടത്. ജനാധിപത്യത്തെ ബഹുമാനിക്കാന്‍ പഠിക്കൂ സര്‍’, കെജ്‌രിവാള്‍ പറഞ്ഞു.
നേരത്ത ഡെല്‍ഹി പോലീസിന് അമിതാധികാരം നല്‍കുന്ന ഉത്തരവിറക്കിയ ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നടപടിയും ഏറെ വിവാദമായിരുന്നു. പൊലീസ് കമ്മീഷണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവാണ് അനില്‍ ബൈജാല്‍ പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ട ലെഫ്റ്റനന്റ് ഗവർണറും സർക്കാരും തമ്മിൽ കടുത്ത ഭിന്നതയിലാണെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.
Read Also: പ്രതിപക്ഷം പ്രതിഷേധത്തിൽ തന്നെ; പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്‌ദമാകും