5 വർഷങ്ങൾക്കൊണ്ട് അസം മുഖ്യമന്ത്രിയുടെ സ്വത്തിലുണ്ടായത് 71 ശതമാനം വർധന

By News Desk, Malabar News
Ajwa Travels

ഗുവാഹത്തി: അഞ്ച് വർഷങ്ങൾക്കിടയിൽ അസം മുഖ്യമന്ത്രിയുടെ സ്വത്തില്‍ എഴുപത്തിയൊന്ന് ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി റിപ്പോര്‍ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്റെ സ്വത്ത് വര്‍ധന രേഖപ്പെടുത്തിയത്.

2016ല്‍ നിന്ന് 2021ലെത്തിയപ്പോള്‍ സോനോവാളിന്റെ സ്വത്ത് 3.17 കോടി രൂപയായാണ് വര്‍ധിച്ചത്. 2.02 കോടി രൂപയുടെ സ്‌ഥാവര സ്വത്തും, 1.14 കോടി രൂപയുടെ ജംഗമ സ്വത്തുമാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. 2016ല്‍ ഇത് 1.85 കോടി രൂപയായിരുന്നു. 1,32,26,475 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

2016ല്‍ നിന്ന് 2021ല്‍ എത്തിയപ്പോള്‍ ബാങ്ക് ഡെപ്പോസിറ്റില്‍ മൂന്ന് മടങ്ങ് വര്‍ധനയുണ്ടായി. ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ (ഒഐഎല്‍) ഓഹരിയും മുഖ്യമന്ത്രിയുടെ പേരിലുണ്ട്. അതേസമയം കൈവശമുള്ള പണത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2016ലെ 94,597ല്‍ നിന്ന് മുപ്പത്തിയൊമ്പതിനായിരം രൂപയാണ് കൈവശമുള്ള പണം. പുതുതായി ഒരു സ്‌ഥാവര വസ്‌തുവും സര്‍ബാന്ദ സോണോവാള്‍ അഞ്ച് വര്‍ഷത്തിനിടക്ക് ഉണ്ടാക്കിയിട്ടില്ല. രണ്ടര ലക്ഷം രൂപയുടെ ബാധ്യതയും അദ്ദേഹത്തിനുണ്ട്.

അസം നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളിലായി മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Kerala News: സ്‌ഥാനാർഥിത്വം വിജയരാഘവന്റെ ഭാര്യയായത് കൊണ്ടല്ല; ഡോ. ബിന്ദു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE