സ്‌ഥാനാർഥിത്വം വിജയരാഘവന്റെ ഭാര്യയായത് കൊണ്ടല്ല; ഡോ. ബിന്ദു

By Staff Reporter, Malabar News
dr-bindhu
Ajwa Travels

തൃശൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയായത് കൊണ്ടല്ല, തന്നെ സ്‌ഥാനാർഥി ആയി നിശ്‌ചയിച്ചതെന്ന് ഇരിങ്ങാലക്കുടയിലെ ഇടത് സ്‌ഥാനാർഥി ഡോ. ബിന്ദു. മുപ്പത് വർഷമായി പൊതുരംഗത്തുണ്ട്. അനാവശ്യമായി വിമർശിക്കുന്നത് ശരിയല്ല, ഇരിങ്ങാലക്കുട തന്റെ ജൻമനാടാണെന്നും ബിന്ദു പറഞ്ഞു. പാർട്ടിക്ക് തന്റെ മേലുളള വിശ്വാസമാണ് സ്‌ഥാനാർഥിത്വത്തിന്റെ അടിസ്‌ഥാനം.

വളർന്നതും പഠിച്ചതുമെല്ലാം ഇരിങ്ങാലക്കുടയിലാണ്. ഒട്ടേറെ ആളുകളുമായി അടുത്ത സൗഹൃദം നാട്ടിലുണ്ട്. കമ്മ്യൂണിസ്‌റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ചതും ഇരിങ്ങാലക്കുട പട്ടണത്തിൽ നിന്നാണെന്ന് ബിന്ദു പറഞ്ഞു. തൃശൂർ കോർപ്പറേഷൻ മുൻ മേയറായ ബിന്ദു എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്.  ഡോ. ബിന്ദു വിമർശങ്ങൾക്ക് മറുപടിയായി പ്രതികരിച്ചു.

Read Also: സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയുള്ള തിരഞ്ഞടുപ്പ് പരസ്യം; മുന്‍കൂര്‍ അനുമതി നിർബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE