തൃശൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയായത് കൊണ്ടല്ല, തന്നെ സ്‌ഥാനാർഥി ആയി നിശ്‌ചയിച്ചതെന്ന് ഇരിങ്ങാലക്കുടയിലെ ഇടത് സ്‌ഥാനാർഥി ഡോ. ബിന്ദു. മുപ്പത് വർഷമായി പൊതുരംഗത്തുണ്ട്. അനാവശ്യമായി വിമർശിക്കുന്നത് ശരിയല്ല, ഇരിങ്ങാലക്കുട തന്റെ ജൻമനാടാണെന്നും ബിന്ദു പറഞ്ഞു. പാർട്ടിക്ക് തന്റെ മേലുളള വിശ്വാസമാണ് സ്‌ഥാനാർഥിത്വത്തിന്റെ അടിസ്‌ഥാനം.
വളർന്നതും പഠിച്ചതുമെല്ലാം ഇരിങ്ങാലക്കുടയിലാണ്. ഒട്ടേറെ ആളുകളുമായി അടുത്ത സൗഹൃദം നാട്ടിലുണ്ട്. കമ്മ്യൂണിസ്‌റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ചതും ഇരിങ്ങാലക്കുട പട്ടണത്തിൽ നിന്നാണെന്ന് ബിന്ദു പറഞ്ഞു. തൃശൂർ കോർപ്പറേഷൻ മുൻ മേയറായ ബിന്ദു എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. ഡോ. ബിന്ദു വിമർശങ്ങൾക്ക് മറുപടിയായി പ്രതികരിച്ചു.
Read Also: സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയുള്ള തിരഞ്ഞടുപ്പ് പരസ്യം; മുന്‍കൂര്‍ അനുമതി നിർബന്ധം