ലണ്ടൻ: ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടി എംപി ഡേവിസ് അമെസിന്റെ കൊലയ്‌ക്ക് പിന്നിൽ ഭീകരാക്രമണമെന്ന് പോലീസ്. പിടിയിലായ പ്രതിയുടെ തീവ്ര ഇസ്‌ലാമിക ആശയങ്ങളാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് ബ്രിട്ടീഷ് പോലീസ് പറയുന്നു.
25 കാരനായ ബ്രിട്ടീഷ് പൗരനാണ് ഇന്നലെ എംപിയെ കുത്തിക്കൊന്നതിന് പിന്നാലെ അറസ്‌റ്റിലായത്. ഇയാൾ സൊമാലിയൻ പശ്‌ചാത്തലമുള്ള ആളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒറ്റയ്‌ക്ക് നടത്തിയ ആക്രമണമാണിതെന്നും, സംഭവത്തിൽ കൂടുതൽ അറസ്‌റ്റുകളില്ലെന്നും പോലീസ് അറിയിച്ചു.
നിലവിൽ എസെക്‌സിലെ പോലീസ് കസ്‌റ്റഡിയിലാണ് ആക്രമിയുള്ളത്. 1983 മുതൽ ബ്രിട്ടീഷ് പാർലമെന്റ് അംഗമായി പ്രവർത്തിക്കുന്ന ആളാണ് കൊല്ലപ്പെട്ട ഡേവിഡ്. തന്റെ മണ്ഡലത്തിലെ പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് എംപിക്ക് നേരെ ആക്രമണമുണ്ടായത്.
ലീഓണ്‍സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്‌റ്റ് പള്ളിയില്‍ വച്ച് നടന്ന ആഴ്‌ചയിലെ പതിവ് കൂടിക്കാഴ്‌ച പരിപാടിക്കിടെ കുത്തേൽക്കുക ആയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എംപിയായിരിക്കെ കൊല്ലപ്പെടുന്ന ബ്രിട്ടനിലെ രണ്ടാമത്തെ വ്യക്‌തി കൂടിയാണ് ഇദ്ദേഹം. 2016ൽ ലേബർ പാർട്ടി എംപി ജൊ കോക്‌സും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.
Read Also: സെലിബ്രിറ്റിയെ അറസ്‌റ്റ് ചെയ്‌ത് ശ്രദ്ധനേടാനുള്ള ശ്രമം; എൻസിബിക്ക് എതിരെ ഉദ്ദവ് താക്കറെ