ന്യൂഡെല്‍ഹി: അസമിലും പശ്‌ചിമബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്‌ഞാപനം പുറത്തിറക്കി. അസമിലെ 47ഉം പശ്‌ചിമ ബംഗാളിലെ 30ഉം സീറ്റുകളിലേക്കുള്ള വിജ്‌ഞാപനമാണ് പുറത്തിറക്കിയത്. മാര്‍ച്ച് ഒമ്പതാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. മാര്‍ച്ച് 27ന് ആദ്യ ഘട്ട വോട്ടെടുപ്പും നടക്കും.
പശ്‌ചിമ ബംഗാളില്‍ കിഴക്കന്‍ മെദിനിപുര്‍ പശ്‌ചിമ മെദിനിപ്പൂര്‍, ജാര്‍ഗ്രാം മേഖലകളിലാണ് ആദ്യ രണ്ടു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കുക. അതേസമയം, അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ വിന്യാസത്തിന് കമ്മിറ്റി രൂപീകരിച്ച് നിഷ്‌പക്ഷ വിന്യാസം ഉറപ്പാക്കുമെന്ന് കമ്മീഷന്‍ വ്യക്‌തമാക്കി. രണ്ടാം ഘട്ട വോട്ടെടുപ്പിന് വെള്ളിയാഴ്‌ച വിജ്‌ഞാപനം പുറത്തിറങ്ങും.
Read also: അധികാരം നേടുകയാണ് ലക്ഷ്യം; മൽസരിക്കില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി