കാസർഗോഡ്: വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കാസർഗോഡ് സ്വദേശികളായ തളങ്കര കോപ്പലിലെ അബ്‌ദുൽ സമദാനി (32), മീപ്പുഗിരി ചെട്ടുംകുഴി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുഹമ്മദ് നജീബ് (28), സഹോദരൻ മുഹമ്മദ് നൂഹ്‌മാൻ (37) എന്നിവരെയാണ് തിരുവനന്തപുരം സൈബർ ക്രൈം സ്‌ക്വാഡ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.
വ്യാജ എടിഎം ഉപയോഗിച്ച് കേരള ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് മൂന്ന് ലക്ഷത്തിലേറെ രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ഇവരെ അവരവരുടെ വീടുകളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്നു പേരും വിവിധ ബാങ്കുകളുടെ വ്യാജ എടിഎം കാർഡുകൾ ഉണ്ടാക്കി സംസ്‌ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്നു.
തിരുവനന്തപുരം സൈബർ സ്‌ക്വാഡ് സിഐ കെഎൻ ഷിജു, എസ്‌ഐ ബിജു,എഎസ്ഐ ഷിബു, സിവിൽ പോലീസ് ഓഫിസർമാരായ സുധീഷ്, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ഇന്നലെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
Read Also: പേരാവൂർ അഗതിമന്ദിരത്തിലെ രോഗവ്യാപനം രണ്ടു ഡോസ് വാക്‌സിൻ എടുത്തവരിലെന്ന് കണ്ടെത്തൽ