എടിഎം കവർച്ച; പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു

By Trainee Reporter, Malabar News
Representational Image
Ajwa Travels

കാസർഗോഡ്: വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കാസർഗോഡ് സ്വദേശികളായ തളങ്കര കോപ്പലിലെ അബ്‌ദുൽ സമദാനി (32), മീപ്പുഗിരി ചെട്ടുംകുഴി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുഹമ്മദ് നജീബ് (28), സഹോദരൻ മുഹമ്മദ് നൂഹ്‌മാൻ (37) എന്നിവരെയാണ് തിരുവനന്തപുരം സൈബർ ക്രൈം സ്‌ക്വാഡ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.

വ്യാജ എടിഎം ഉപയോഗിച്ച് കേരള ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് മൂന്ന് ലക്ഷത്തിലേറെ രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ഇവരെ അവരവരുടെ വീടുകളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്നു പേരും വിവിധ ബാങ്കുകളുടെ വ്യാജ എടിഎം കാർഡുകൾ ഉണ്ടാക്കി സംസ്‌ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയിരുന്നു.

തിരുവനന്തപുരം സൈബർ സ്‌ക്വാഡ് സിഐ കെഎൻ ഷിജു, എസ്‌ഐ ബിജു,എഎസ്ഐ ഷിബു, സിവിൽ പോലീസ് ഓഫിസർമാരായ സുധീഷ്, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ഇന്നലെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.

Read Also: പേരാവൂർ അഗതിമന്ദിരത്തിലെ രോഗവ്യാപനം രണ്ടു ഡോസ് വാക്‌സിൻ എടുത്തവരിലെന്ന് കണ്ടെത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE