ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതി ആക്രമിച്ച കേസിൽ എട്ടു പേർ അറസ്‌റ്റിൽ. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ കണ്ടെത്താനുള്ള തിരച്ചിലാണെന്നും പോലീസ് അറിയിച്ചു. ആറു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഇന്നലെയാണ് കേജ്‍രിവാളിന്റെ വസതിക്കു നേരെ യുവമോർച്ചാ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. പോലീസ് ബാരിക്കേഡ് ഭേദിച്ചെത്തിയ സംഘം വസതിക്ക് നേരെ കാവി പെയിന്റ് ഒഴിക്കുകയും ഗേറ്റ് അടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഗേറ്റിനു പുറത്തുണ്ടായിരുന്ന സിസിടിവിയും അക്രമികൾ നശിപ്പിച്ചു.
‘ദി കശ്‌മീർ ഫയൽസ്’ സിനിമയുടെ നികുതി ഒഴിവാക്കില്ലെന്ന കേജ്‌രിവാളിന്റെ നിലപാടിൽ പ്രതിഷേധിച്ച് ബിജെപിയും യുവമോർച്ചയും ഇന്നലെ മാർച്ച് നടത്തിയിരുന്നു. പ്രതിഷേധം പാതിവഴിയിൽ തടഞ്ഞെങ്കിലും ഇതു മറികടന്നെത്തിയവരാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Read Also: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ഈ വർഷവും ലഭിക്കില്ല