പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കേസില്‍ നിന്നും രാജിവെച്ചതല്ലെന്ന് സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിടി രഘുനാഥ്. ചികിൽസയിൽ ആയതിനാലാണ് കോടതിയില്‍ ഹാജരാകാനാവാതെ വന്നതെന്നും കേസില്‍ ബോധപൂര്‍വമായ അലംഭാവമുണ്ടായിട്ടില്ലെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വ്യക്‌തമാക്കി.
ഡിജിപിയ്‌ക്ക് കാരണം കാണിച്ച് കത്ത് നല്‍കിയതായും അദ്ദേഹം അറിയിച്ചു. കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്‌ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് രാജിവെച്ചിട്ടില്ലെന്ന് അറിയിച്ച് സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ രംഗത്ത് വന്നത്.
മധുവിന്റെ കേസ് വാദിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കേസ് പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരാവാതിരുന്ന സാഹചര്യത്തിലാണ് കോടതി ചോദ്യം ഉന്നയിച്ചത്. കേസ് ഫെബ്രുവരി 26ലേക്ക് മാറ്റുകയാണ് പിന്നീടുണ്ടായത്.
Read Also: രഞ്‌ജിത്ത് വധക്കേസ്; കൂടുതൽ പേരുടെ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും