കൊച്ചി: ആർഎസ്എസ് നേതാവായ രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേരുടെ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് പോലീസ്. മണ്ണഞ്ചേരി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയില്‍ മുഖ്യപങ്കുവഹിച്ചവര്‍ ഇനിയും പിടിയിലാകാനുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിവൈഎസ്‌പി എന്‍ആര്‍ ജയരാജ് പറഞ്ഞു.
ഇതുവരെ 23 പ്രതികളാണ് കേസില്‍ അറസ്‌റ്റിലായത്. അതിനിടെ, കഴിഞ്ഞ ദിവസം അറസ്‌റ്റിലായ കൊലപാതകത്തിലെ സൂത്രധാരൻമാരില്‍ ഒരാളായ സക്കീര്‍ ഹുസൈനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നു ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റുള്ളവരെക്കുറിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
അതേസമയം, കേസില്‍ എസ്‌ഡിപിഐയുടെ ഉന്നത നേതാക്കള്‍ക്ക് ഉൾപ്പടെ പങ്കുണ്ടോയെന്നത് സംബന്ധിച്ച് പോലീസ് വ്യക്‌തത വരുത്തിയിട്ടില്ല. ഡിസംബർ 20 ഞായറാഴ്‌ച രാവിലെയാണ് രഞ്‌ജിത്തിനെ വീട്ടിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ കൊലയാളി സംഘമാണ് രഞ്‌ജിത്തിനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്‌തമായിരുന്നു.
Most Read: അട്ടപ്പാടി മധു കേസ്; കുടുംബം നിർദ്ദേശിക്കുന്ന അഭിഭാഷകനെ പബ്ളിക് പ്രോസിക്യൂട്ടറാക്കും