കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെയാണ് നന്ദിഗ്രാമിൽ വച്ച് മമതാ ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്.
നന്ദിഗ്രാമിലെ ബറൂലിയ ബസാറിൽ വച്ചായിരുന്നു ആക്രമണം. നാലഞ്ച് പേരടങ്ങുന്ന പുരുഷൻമാരാണ് തന്നെ ആക്രമിച്ചതെന്ന് മമത പറഞ്ഞു. ആക്രമണത്തിൽ തന്റെ കാലിന് പരിക്കേറ്റതായും പോലീസ് ഉദ്യോഗസ്‌ഥർ ഒന്നും സ്‌ഥലത്ത് ഇല്ലായിരുന്നു എന്നും മമത പറഞ്ഞു. മമതയെ ബെല്ലെ വ്യൂ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, മമത സഹതാപം നേടാൻ ശ്രമിക്കുക ആണെന്ന് ബിജെപി ആരോപിച്ചു. ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെയും സംസ്‌ഥാന ആഭ്യന്തര മന്ത്രിയുടെയും പരാജയമാണെന്ന് ബിജെപി വൈസ് പ്രസിഡണ്ട് അർജുൻ സിംഗ് ആരോപിച്ചു.
Read also: നന്ദിഗ്രാമിൽ മമതക്ക് നേരെ കയ്യേറ്റം; കാലിന് പരിക്ക്