കൊൽക്കത്ത: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെ നന്ദിഗ്രാമിൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ കയ്യേറ്റം. മമതയെ താങ്ങിപ്പിടിച്ച് സുരക്ഷാ ഉദ്യോഗസ്‌ഥർ കാറിന്റെ പിൻസീറ്റിൽ ഇരുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
നന്ദിഗ്രാമിലെ ബറൂലിയ ബസാറിൽ വച്ചായിരുന്നു ആക്രമണം. നാലഞ്ച് പേരടങ്ങുന്ന പുരുഷൻമാരാണ് തന്നെ ആക്രമിച്ചതെന്ന് മമത പറഞ്ഞു. ആക്രമണത്തിൽ തന്റെ കാലിന് പരിക്കേറ്റതായും പോലീസ് ഉദ്യോഗസ്‌ഥർ ഒന്നും സ്‌ഥലത്ത് ഇല്ലായിരുന്നു എന്നും മമത പറഞ്ഞു. മമതയെ ബെല്ലെ വ്യൂ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, മമത സഹതാപം നേടാൻ ശ്രമിക്കുക ആണെന്ന് ബിജെപി ആരോപിച്ചു. ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയുടെയും സംസ്‌ഥാന ആഭ്യന്തര മന്ത്രിയുടെയും പരാജയമാണെന്ന് ബിജെപി വൈസ് പ്രസിഡണ്ട് അർജുൻ സിംഗ് ആരോപിച്ചു.
Also Read: സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയുള്ള തിരഞ്ഞടുപ്പ് പരസ്യം; മുന്‍കൂര്‍ അനുമതി നിർബന്ധം