ഔഫ് വധക്കേസ്; രണ്ട് പ്രതികളുടെ കൂടി അറസ്‌റ്റ് രേഖപ്പെടുത്തി

By Desk Reporter, Malabar News
Auf-Abdurahman-Murder
Ajwa Travels

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളുടെ കൂടി അറസ്‌റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവർത്തകരായ ഹസൻ, ആഷിർ എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. കേസിലെ പ്രതികളായ, യൂത്ത് ലീഗ് പ്രവർത്തകർ ഇർഷാദ്, ഇസഹാഖ്, ഹസൻ, ആഷിർ എന്നിവരെ രണ്ടു ദിവസങ്ങളിലായി പോലീസ് പിടികൂടിയിരുന്നു.

മുഖ്യ പ്രതി ഇർഷാദിനെ ഹൊസ്‌ദുർഗ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ശാരീരിക അസ്വസ്‌ഥതയെ തുടർന്ന് ഇർഷാദിനെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഘർഷത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഇർഷാദിനെ വ്യാഴാഴ്‌ച രാത്രി മംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്.

യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറിയായ ഇർഷാദ് ആണ് ഔഫിനെ കുത്തി വീഴ്‌ത്തിയതെന്ന് ഇസഹാഖ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൃത്യത്തിൽ ആഷിറിനും ഹസനും പങ്കുണ്ടെന്നും ഇസഹാഖ് മൊഴി നൽകി. ആക്രമണം നടത്തിയതായി ഇർഷാദും സമ്മതിച്ചിട്ടുണ്ട്.

ബുധനാഴ്‌ച രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് ഔഫിന് കുത്തേൽക്കുന്നത്. ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്‌ദുൾ റഹ്‌മാനെയും കൂടെയുണ്ടായിരുന്ന ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഷുഹൈബ് സംഭവ സ്‌ഥലത്ത്‌ നിന്ന് രക്ഷപെട്ടു. ഇദ്ദേഹമാണ് ഇർഷാദ് ഉൾപ്പടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞത്.

Also Read:  പാലക്കാട് ദുരഭിമാനക്കൊല; ഒരു പ്രതി കസ്‌റ്റഡിയിൽ, അടുത്തയാൾ ഉടനെ കുരുങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE