തിരുവനന്തപുരം : സംസ്‌ഥാനത്ത് സർവീസ് നടത്തുന്ന ബസുകളിൽ പരിധിയിൽ കൂടുതൽ ആളുകൾ പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. കൂടുതൽ യാത്രക്കാർ ഉള്ള റൂട്ടുകളിൽ റൂട്ടിന്റെ പ്രത്യേകത കണക്കാക്കി കൂടുതൽ ബസ് സർവീസുകൾ ഓടിക്കാൻ കളക്‌ടർമാർ നടപടിയെടുക്കും. രോഗവ്യാപന സാധ്യതകൾ നില നിൽക്കുന്ന സാഹചര്യത്തിൽ ബസുകളിൽ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നത് കൂടുതൽ പ്രതിസന്ധികൾ സൃഷ്‌ടിക്കും.
കോവിഡ് വ്യാപനം സംസ്‌ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ കാലത്തും ലോക്ക്ഡൗൺ നടപ്പിലാക്കാൻ സാധിക്കില്ലെന്നും, അതിനാലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ കുറക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ഒരാഴ്‌ചത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.
കോവിഡ് ബാധിച്ച് മരിച്ച ആളുകൾ മുൻപ് ബാങ്കുകളിൽ നിന്നെടുത്ത വായ്‌പകളിൻമേൽ ജപ്‌തി നടപടികൾ നിർത്തി വെക്കാനും നിർദേശം നൽകും. ഐസിഎംആറിന്റെ സിറോ പ്രിവലൻസ് സർവേ പ്രകാരം 11 ശതമാനത്തോളം പേർക്കാണ് ആദ്യ തരംഗത്തിൽ വൈറസ് ബാധിച്ചത്. എന്നാൽ രണ്ടാം തരംഗംത്തിൽ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം രോഗവ്യാപനത്തിന്റെ തീവ്രത വർധിപ്പിക്കുകയായിരുന്നു.
Read also : കേരള മുസ്‌ലിം ജമാഅത്ത് മെന്റേഴ്‌സ് ശില്‍പശാല നടത്തി