ഒല്ലൂര്‍: മുസ്‌ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടി എന്‍ഡിഎ സ്‌ഥാനാർഥി ബി ഗോപാലകൃഷ്‍ണൻ. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോണ ചര്‍ച്ചിലെ റവ. ഫാദര്‍ ജോസ് കോനിക്കരയോടാണ് ഗോപാലകൃഷ്‌ണന്‍ മുസ്‌ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടിയത്. ക്രൈസ്‌തവരും മുസ്‌ലിങ്ങളും കേരളത്തിലെ ന്യൂനപക്ഷങ്ങളാണ്. എന്നിട്ടും ഇവരുടെ ജനസംഖ്യക്ക് ആനുപാതികമായി തുല്യമായല്ല അവകാശങ്ങള്‍ വീതിച്ച് നല്‍കുന്നതെന്ന് ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.
പള്ളിയില്‍ ബൈബിള്‍ വായിക്കുന്നവർക്കോ രാമായണമോ മഹാഭാരതമോ വായിക്കുന്നവർക്കോ പെന്‍ഷന്‍ ഇല്ല. പിന്നെ എന്തിനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നവര്‍ക്ക് മാത്രം പെന്‍ഷന്‍? ഇതൊക്കെ നമ്മള്‍ നല്‍കുന്ന ടാക്‌സ് ആണ്. എന്തുകൊണ്ടാണ് ഇതൊന്നും ആരും ചോദ്യംചെയ്യാത്തത്, കാരണം കമ്മ്യൂണിസ്‌റ്റുകാരെയും കോണ്‍ഗ്രസുകാരെയും നിയന്ത്രിക്കുന്നത് മുസ്‌ലിം ലീഗാണ്. ഇത് ചോദ്യം ചെയ്‌താൽ അവര്‍ക്ക് ഭരണം പോകും; ഗോപാലകൃഷ്‌ണൻ പറയുന്നു.
തൃശൂര്‍ ടൗണില്‍ ഇപ്പോള്‍ ഇസ്‌ലാം മതം വളര്‍ത്താനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും വോട്ട് തന്നാലും ഇല്ലെങ്കിലും ഇസ്‌ലാമിക തീവ്രവാദത്തിന് എതിരാണ് താനെന്നും ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. ഈ വീഡിയോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇദ്ദേഹം പങ്കുവെക്കുകയും ചെയ്‌തിട്ടുണ്ട്.
Read also: കേരളത്തിനെ അഞ്ച് രോഗങ്ങൾ ബാധിച്ചു; ഫിക്‌സഡ് മൽസരം അവസാനിപ്പിക്കും; മോദി പാലക്കാട്ട്