കേരളത്തിനെ അഞ്ച് രോഗങ്ങൾ ബാധിച്ചു; ഫിക്‌സഡ് മൽസരം അവസാനിപ്പിക്കും; മോദി പാലക്കാട്ട്

By News Desk, Malabar News
Ajwa Travels

പാലക്കാട്: ബിജെപിയുമായി പാലക്കാടിന് അടുത്ത ബന്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനിയിൽ ഹെലികോപ്‌ടറിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്‌ഥാന-ജില്ലാ നേതാക്കൾ സ്വീകരിച്ചു.

കേരളത്തെ അഞ്ച് രോഗങ്ങൾ ബാധിച്ചു. അഴിമതി, ജാതീയത, വർഗീയത, സ്വജനപക്ഷപാതം, ക്രിമിനൽവൽക്കരണം, തുടങ്ങിയവയാണ് അവ. ഇതിന് കാരണം വോട്ട് ബാങ്ക് രാഷ്‌ട്രീയമാണെന്നും മോദി പറഞ്ഞു. ഏതാനും സ്വർണ നാണയങ്ങൾക്കായി എൽഡിഎഫ് കേരളത്തെ വഞ്ചിച്ചു. യുഡിഎഫ് സൂര്യ വെളിച്ചത്തെ പോലും വെറുതേ വിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.

ഇരുമുന്നണികളും മാറി മാറി കൊള്ളയടിക്കുന്നു. ബംഗാളിൽ ഇവർ ഒറ്റക്കെട്ടാണ്. ഇത്തവണ എൽഡിഎഫ്-യുഡിഎഫ് ഫിക്‌സഡ് മൽസരം അവസാനിപ്പിക്കുമെന്നും മോദി. നമ്മുടെ പാരമ്പര്യ സാംസ്‌കാരിക മൂല്യങ്ങളെ സർക്കാർ തകർക്കുന്നു. ശബരിമല പ്രക്ഷോഭത്തിൽ നടന്ന ലാത്തി ചാർജ് മറക്കരുതെന്നും മോദി പറഞ്ഞു.

യുവജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് കേരളത്തിലെ രാഷ്‌ട്രീയം മാറുകയാണ്. യുവ വോട്ടർമാർ നിരാശരാണെന്നും മോദി കൂട്ടിച്ചേർത്തു. പാലക്കാട്ടെ 12 മണ്ഡലങ്ങളിലെ എൻഡിഎ സ്‌ഥാനാർഥികളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Also Read: വിവാദ പരാമർശം; മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE