സ്വര്‍ണ്ണക്കടത്ത് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

By Team Member, Malabar News
Malabarnews_gold scam case
Representational image
Ajwa Travels

കൊച്ചി : സ്വപ്‌ന സുരേഷ് അടക്കമുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്‌ചത്തേക്ക് മാറ്റി വച്ചു. എന്‍ഐഎ കോടതിയാണ് സ്വപ്‌ന അടക്കമുള്ള പത്ത് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ കിട്ടാനുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ വാദിച്ചതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി വെക്കാന്‍ കോടതി തീരുമാനിച്ചത്. സ്വപ്‍ന അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്നായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്.

അറസ്‍റ്റിലാകുന്നതിന് മുന്‍പ് ഭാവിയില്‍ സ്വര്‍ണ്ണക്കടത്ത് നടത്താനായി പ്രതികള്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഇവയുടെ രേഖകള്‍ ഹാജരാക്കാന്‍ ഇനിയും സമയം എടുക്കുമെന്നും അതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെക്കണമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം. അതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴഴ്‌ചത്തേക്ക് നീട്ടി വെക്കാന്‍ കോടതി തീരുമാനിച്ചത്.

ഇതിനിടയില്‍ അഞ്ച് പ്രതികളുടെ കസ്‌റ്റഡി വേണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അഞ്ച് ദിവസത്തെ കസ്‌റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി രണ്ട് ദിവസത്തെ കസ്‌റ്റഡി അനുവദിച്ചു. ശേഷം ഇവരുടെയും ജാമ്യാപേക്ഷ വ്യാഴാഴ്‌ച പരിഗണിക്കും. അബ്‌ദു പി ടി, ഷറഫുദീന്‍ കെ ടി, ഹംജത് അലി, മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ കസ്‌റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്.

Read also : സിബിഐ സംഘം ഇന്ന് ഹത്രസ് പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്‍ശിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE