മലപ്പുറം : ജില്ലയിൽ വണ്ടൂർ, വാണിയമ്പലം, പോരൂർ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ 30 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും, ലഹരി മരുന്നുകളും കണ്ടെത്തി. തിരഞ്ഞെടുപ്പ് ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്ന ആളുകൾ നടത്തുന്ന കടകൾ കേന്ദ്രീകരിച്ചാണ് ഇവയുടെ വിൽപ്പന നടക്കുന്നത്. സംഭത്തെ തുടർന്ന് 4 പേരെ എക്‌സൈസ് ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിലെടുത്തു. തുടർന്ന് ഇവരിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്‌ഥാനത്തിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന വീടുകളിലും പരിശോധന നടത്തി.
അതിഥി തൊഴിലാളികൾ നടത്തുന്ന കടയിൽനിന്നും നിരോധിത ലഹരി വസ്‌തുക്കൾ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ വാണിയമ്പലത്തെ ഉണക്കമീൻ വിൽക്കുന്ന കടയിൽ നിന്നും ഇവ കണ്ടെടുത്തു. സിഗററ്റ് പാക്കറ്റുകളിൽ പൊതിഞ്ഞാണ് ഇവ വിതരണം ചെയ്യുന്നത്. എക്‌സൈസ് ഇൻസ്‌പെക്‌ടർ എംഒ വിനോദ്, പ്രിവന്റീവ് ഓഫീസർ ആർപി സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read also : പാർട്ടിയിൽ വ്യക്‌തികളല്ല പ്രസ്‌ഥാനമാണ് വലുത്; എംവി ജയരാജൻ