കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയില്‍ സോവെറ്റോയിലെ ബാറിൽ വെടിവെപ്പ്. 15 പേര്‍ കൊല്ലപ്പെട്ടു. ഒൻപത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ 12.30ഓട് കൂടിയാണ് വെടിവെപ്പുണ്ടായത്. പൊലീസ് എത്തുമ്പോള്‍ തന്നെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
വാഹനത്തിലെത്തിയ ഒരു സംഘം ഭക്ഷണശാലയില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുക ആയിരുന്നു. ടാക്‌സിയില്‍ എത്തിയ ഒരു സംഘം ആളുകളാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും അധികം കൊലപാതകങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക.
അതേസമയം, സോവെറ്റോയിൽ നിന്ന് 500 കിലോമീറ്റർ തെക്കുകിഴക്കായി പീറ്റർമാരിറ്റ്സ്ബർഗിലെ ഒരു ഭക്ഷണശാലയിൽ നടന്ന മറ്റൊരു വെടിവെപ്പിൽ ഒറ്റ രാത്രി കൊണ്ട് നാല് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ വാർത്ത അധികൃതർ ഇതുവരെയും സ്‌ഥിരീകരിച്ചിട്ടില്ല.
Read Also: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്