ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി; 26 പേർക്കായുള്ള തിരച്ചിൽ തുടരുന്നു

By News Desk, Malabar News
Ajwa Travels

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. വയനാട് കൽപറ്റ മൂപ്പൈനാട് സ്വദേശി സുമേഷ് വിഎസിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച മറ്റൊരു മലയാളി കൽപറ്റ പള്ളികുന്നം എച്ചോത്ത് സ്വദേശി ജോമിഷ് ജോസഫിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. വൈകിട്ടാണ് സംസ്‌കാരം.

തിങ്കളാഴ്‌ചയാണ് മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായി ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന പി 305 എന്ന ബാർജ് മുങ്ങിയത്. 263 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. 188 പേരെ ഇതുവരെ രക്ഷപെടുത്തി. ആകെ മരണം 49 ആയി. പലരുടെയും മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, 26 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Also Read: തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ തുടക്കം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE