മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. വയനാട് കൽപറ്റ മൂപ്പൈനാട് സ്വദേശി സുമേഷ് വിഎസിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച മറ്റൊരു മലയാളി കൽപറ്റ പള്ളികുന്നം എച്ചോത്ത് സ്വദേശി ജോമിഷ് ജോസഫിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. വൈകിട്ടാണ് സംസ്‌കാരം.
തിങ്കളാഴ്‌ചയാണ് മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായി ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന പി 305 എന്ന ബാർജ് മുങ്ങിയത്. 263 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. 188 പേരെ ഇതുവരെ രക്ഷപെടുത്തി. ആകെ മരണം 49 ആയി. പലരുടെയും മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, 26 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Also Read: തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ തുടക്കം; മുഖ്യമന്ത്രി