കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരി കുറ്റം സമ്മതിച്ചു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് ആളെ ഏര്‍പ്പാടാക്കിയത് താനല്ലെന്നും ക്വട്ടേഷന്‍ നല്‍കിയത് പെരുമ്പാവൂര്‍-കാസര്‍ഗോഡ് സംഘമാണെന്നും രവി പൂജാരി പറഞ്ഞു.
നാളെയോ മറ്റന്നാളോ രവി പൂജാരിയെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇയാളെ കൂടാതെ കേസിലെ പ്രതികളായ വിപിന്‍, ബിലാല്‍ എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവർക്കൊപ്പം കൂട്ടുപ്രതികളായ സിനിമാ നിര്‍മാതാവ് അജാസ്, കാസര്‍ഗോഡ് സ്വദേശി മോനായി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
2018 ഡിസംബര്‍ 15നാണ് നടി ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. വിദേശത്ത് ഒളിവിലായിരുന്ന രവി പൂജാരിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇന്ത്യയിലെത്തിച്ച് അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ വിവിധ സംസ്‌ഥാനങ്ങളിൽ കേസുകൾ നിലവിലുണ്ട്.
Read also: കോവിഡ് മരണം: ഡോക്‌ടർമാർക്ക് മാനദണ്ഡം നിശ്‌ചയിക്കാമെന്ന നിലപാട് സ്വാഗതാർഹം; വിഡി സതീശൻ