ബംഗളൂരു: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരിയുടെ ശബ്‌ദ സാമ്പിള്‍ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് നടപടി. പ്രതിയെ ഏഴ് ദിവസം കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് ബംഗളൂരു സെഷന്‍സ് കോടതിയെ സമീപിക്കാനും നീക്കമുണ്ട്.
നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് രവി പൂജാരി. ഒളിവില്‍ പോയ മറ്റ് പ്രതികളെ കണ്ടെത്താനുള്ള നടപടിയും ക്രൈംബ്രാഞ്ച് ശക്‌തമാക്കി. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി രവി പൂജാരി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
2018 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടി പാർലറിന് നേരെ രണ്ട് പേർ എയർ പിസ്‌റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് ഒരു മാസം മുൻപ് നടിയോട് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിന് നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
Read Also: കുവൈറ്റിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി