ദിസ്‌പുർ: ബാബർ ചക്രവർത്തിയുടെ കാലത്തിന് മുമ്പ് ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്‍ട്രമാണെന്നും അതിനാൽ ഇന്ത്യക്ക് പുറത്ത് പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ഹിന്ദുക്കളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്നും ഹിമന്ത പറഞ്ഞു. ന്യൂസ് 18 ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ് അസം മുഖ്യമന്ത്രിയുടെ പുതിയ പരാമർശം.
‘ഇന്ത്യ ഹിന്ദു ഭൂരിപക്ഷ രാജ്യമാണ്. ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും ഹിന്ദുവിന് പ്രശ്‌നമുണ്ടായാൽ രാജ്യത്തേക്ക് സ്വാഗതം. ഓരോ ഹിന്ദുവിന്‍റെയും വേരുകൾ ഇന്ത്യയാണ്. ബാബർ യുഗത്തിന് മുമ്പ് എല്ലാവരും ഹിന്ദുക്കളായിരുന്നു’ -ഹിമന്ത പറയുന്നു. സിഎഎ സംബന്ധിച്ച ചോദ്യങ്ങൾക്കാണ് ഇത്തരത്തിലുള്ള വിചിത്ര മറുപടികൾ.
ഹിന്ദുത്വം ഒരു ജീവിതരീതിയാണ്. എനിക്കോ മറ്റാർക്കെങ്കിലുമോ അത് എങ്ങനെ തടയാനാകും. നമ്മളെല്ലാവരും ഹിന്ദുക്കളുടെ പിൻമുറക്കാരാണ്. ഒരു ക്രിസ്‌ത്യാനിയോ മുസ്‌ലിമോ ഹിന്ദുക്കളിൽ നിന്ന് ചില സമയങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഹിന്ദുത്വയെ നീക്കം ചെയ്യാൻ കഴിയില്ല കാരണം അത് ഒരാളുടെ വേരുകളിൽ നിന്നും മാതൃരാജ്യത്തിൽ നിന്നും ഉള്ളതാണ് എന്നും ശർമ നേരത്തെ പറഞ്ഞിരുന്നു.
Read also: മോഫിയയുടെ ആത്‌മഹത്യ; പ്രതികളെ വീണ്ടും റിമാൻഡ് ചെയ്‌തു