മൂന്നാംഘട്ടത്തിൽ ബംഗാളിൽ 77.68 ശതമാനം പോളിംഗ്; പലയിടത്തും സംഘർഷം

By News Desk, Malabar News
Representational image
Ajwa Travels

കൊൽക്കത്ത: നിയമ സഭയിലേക്കുള്ള മൂന്നാംഘട്ട തിര‍ഞ്ഞെടുപ്പിൽ പശ്‌ചിമ ബംഗാളില്‍ 77.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അസമില്‍ 82.29 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാളിൽ പലയിടത്തും സംഘര്‍ഷം ഉണ്ടായി.

ആറംബാഗില്‍ തൃണമൂല്‍ സ്‌ഥാനാര്‍ഥിയായ സുജാത മണ്ഡലിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പരാതി ഉയർന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ട്ടി പുറത്ത് വിട്ടു. ഡയമണ്ട് ഹാര്‍ബറില്‍ വോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ അനുവദിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു.

തൃണമൂൽ‌ നേതാവ് ​ഗൗതം ഘോഷിന്റെ വസതിയിൽ നിന്ന് മൂന്ന് ഇവിഎം മെഷീനുകളും നാല് വിവിപാറ്റ് മെഷീനുകളും കണ്ടെത്തിയതിനെ തുടർന്ന് ഒരു ഉദ്യോ​ഗസ്‌ഥനെ തിര‍ഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്‌തു.

Malabar News: മഞ്ചേശ്വരത്ത് റെക്കോർഡ് പോളിംഗ്; പ്രതീക്ഷയോടെ മുന്നണികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE