കൊൽക്കത്ത: കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ച പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ തൽസ്‌ഥാനത്ത് നിന്ന് വിരമിച്ചു. അദ്ദേഹം ഇനി മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവായി പ്രവർത്തിക്കും. മമത ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാൾ ചീഫ് സെക്രട്ടറിയെ ഡെൽഹിക്ക് അയക്കില്ലെന്ന് വ്യക്‌തമാക്കിക്കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.
ഇന്ന് വിരമിക്കാനിരുന്ന ബന്ദോപാധ്യായക്ക് മൂന്ന് മാസത്തേക്ക് കൂടി മമത സർക്കാർ സർവീസ് നീട്ടി നൽകിയിരുന്നു. അതിനിടയിലാണ് കേന്ദ്രം അദ്ദേഹത്തെ തിരിച്ചു വിളിച്ചത്. സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ ബന്ദോപാധ്യായയെ കേന്ദ്രത്തിലേക്ക് അയക്കാനുള്ള നിർദ്ദേശം പാലിക്കില്ലെന്ന് മമത അറിയിച്ചിരുന്നു. ബന്ദോപാധ്യായ വിരമിച്ച ഒഴിവിൽ എച്ച്കെ ദ്വിവേദി പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റുവെന്നും മമത അറിയിച്ചു.
Read Also: വാക്‌സിൻ പ്രതിസന്ധി; 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി