ന്യൂഡെൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്‌ഥാനങ്ങളെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്ക് എതിരായി കർഷകർ ഡെൽഹിയുടെ അതിർത്തികളിൽ നടത്തുന്ന സമരം നാല് മാസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന്റ ഭാഗമായാണ് ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്.
രാജ്യത്തെ എല്ലാ പൗരൻമാരും ബന്ദിനോട് സഹകരിക്കണമെന്നും സമരം വിജയിപ്പിക്കണമെന്നും കർഷക സംഘടനകൾ അഭ്യർഥിച്ചിട്ടുണ്ട്. ഭാരത് ബന്ദ് പൂർണമായും സമാധാനപരമായിരിക്കും. എന്നാൽ റോഡ്-റെയിൽ ഗതാഗതം സ്‌തംഭിപ്പിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ അറിയിച്ചു. കടകളും വ്യാപാര സ്‌ഥാപനങ്ങളും അടച്ചിട്ട് വ്യാപാരികളും പ്രതിഷേധത്തിൽ പങ്ക് ചേരുമെന്നും സംഘടനാ നേതാക്കൾ വ്യക്‌തമാക്കി.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; തപാൽ വോട്ടെടുപ്പിന് ഇന്ന് തുടക്കം