നോയിഡ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി 19കാരി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചതിനു പിന്നാലെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിൽ ആക്കി യുപി പോലീസ്. സഹാറൻപൂരിലെ വീട്ടിലാണ് ചന്ദ്രശേഖർ ആസാദിനെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.
“കുടുംബത്തിന്റെ സമ്മതവും സാന്നിധ്യവുമില്ലാതെ നമ്മുടെ സഹോദരിയെ രാത്രിയിൽ തന്നെ സർക്കാരും പോലീസും ചേർന്ന് എങ്ങനെയാണ് സംസ്കരിച്ചത് എന്ന് ലോകം മുഴുവൻ കണ്ടു. ഈ ആളുകളുടെ ധാർമികത മരിച്ചു. രാത്രിയിൽ എന്നെ പോലീസ് തടഞ്ഞുവക്കുകയും സഹാറൻപൂരിലെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയുമാണ്, പക്ഷേ ഞങ്ങൾ പോരാട്ടം തുടരും,”- ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.
पूरी दुनिया ने देखा कि कैसे सरकार और पुलिस की मिलीभगत से रात में ही हमारी बहन का दाहसंस्कार परिजनों की गैरमौजूदगी और उनकी बिना मर्जी के किया गया। इन लोगों की नैतिकता मर चुकी है। मुझे इनकी पुलिस ने रात हिरासत में लिया और अब सहारनपुर लाकर मुझे नज़रबंद कर दिया गया। लेकिन हम लडेंगे pic.twitter.com/e36WjZfY0L
— Chandra Shekhar Aazad (@BhimArmyChief) September 30, 2020
സഹാറൻപൂർ പോലീസ് നൽകിയ നോട്ടീസിന്റെ ഒരു പകർപ്പും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്. “ജില്ലയിൽ സിആർപിസി സെക്ഷൻ 144 ചുമത്തിയതായി നിങ്ങളെ അറിയിക്കുന്നു. നിങ്ങളുടെ യാത്രകളും പ്രവൃത്തികളും ജനങ്ങൾ കൂട്ടം കൂടുന്നതിന് കാരണമാകുമെന്ന് വിശ്വസനീയമായ വിവരങ്ങൾ ഉണ്ട്, ഇത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയേക്കാം, അനിഷ്ട സംഭവങ്ങൾക്ക് കാരണമായേക്കാം.അതുകൊണ്ട്, നിങ്ങൾ വീട്ടിൽ തന്നെ തുടരണം,”- എന്നിങ്ങനെയാണ് നോട്ടീസിൽ പറയുന്നത്. ഉത്തരവ് ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
आखिर कब तक ?? क्या दलितों को सम्मान से जीने का हक नही है। जितनी पुलिस मुझे रोकने के लिए मेरे घर पर लगाई है उसे समाज की सुरक्षा पर लगाये ताकि इन दरिंदों को रोका जा सके। पीड़ितों के नाम व जिले बदल रहे है दरिंदगी नहीं रुक रही है। उतरप्रदेश में बेटिया सुरक्षित नही। https://t.co/yFiEd5qDEL
— Chandra Shekhar Aazad (@BhimArmyChief) September 30, 2020
എന്നാൽ ചന്ദ്രശേഖർ ആസാദ് വീട്ടുതടങ്കലിൽ അല്ലെന്നും ക്രമസമാധാന പാലനത്തിനായി വീട്ടിൽ തുടരാൻ നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും ആണ് യുപി പോലീസ് പറയുന്നത്. എന്നാൽ എത്ര സമയം വരെ വീട്ടിൽ തുടരണമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് പറയുന്നു.
Kerala News: തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
കഴിഞ്ഞദിവസം തങ്ങളുടെ അനുമതിയില്ലാതെ മൃതദേഹം എടുത്തു കൊണ്ടുപോയെന്ന് ആരോപിച്ച് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവും സഹോദരനും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തിൽ ചന്ദ്രശേഖർ ആസാദും പങ്കെടുത്തിരുന്നു. ദലിത് സമുദായത്തിലെ മുഴുവൻ പേരും പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങണമെന്ന് പ്രതിഷേധത്തിനിടെ ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്തിരുന്നു.